pl see the forwarded article gp.ramachandran On 9/30/07, V K Adarsh <[EMAIL PROTECTED]> wrote: > > > ഏഷ്യന്‍ രാജ്യങ്ങള്‍ പ്രതിസന്ധിയിലേക്ക് > ലോകജനസംഖ്യയു ടെ ഇരുപത് ശതമാനം വരുന്ന സമ്പന്നരാണ് മൊത്തം ജി.എന്‍. പിയുടെ > എണ്‍പത്തിയാറ് ശതമാനവും ഉപയോഗിക്കുന്നത്. ഊര്‍ജ്ജ ഉറവിടത്തിന്റെ സിംഹഭാഗവും > ഉപയോഗിച്ച് തീര്‍ക്കുന്നതും ഈ ന്യൂനപക്ഷമാണ്. ആകെ ടെലഫോണ്‍ ലഭ്യതയുടെ > എഴുപത്തിനാല് ശതമാനവും ഇവര്‍ക്കാണ് പ്രാപ്യമായിട്ടുള്ളത്. മറ്റൊരു > തലത്തിലേക്ക് മേല്‍വിവരിച്ച സ്ഥിതിവിവര കണക്കുകളെ മാറ്റിയാല്‍; ലോകത്തിലെ > ഇലക്‌ട്രോണിക് മാലിന്യത്തിന്റെ 80 ശതമാനവും അമേരിക്ക, കാനഡ, ജപ്പാന്‍, > സിംഗപ്പൂര്‍, യു.കെ തുടങ്ങിയ വന്‍ശക്തികളാണ് ഉണ്ടാക്കുന്നത്. ഇവിടെയൊക്കെ ഇ > -മാലിന്യ സംസ്‌ക്കരണത്തിന് ശക്തമായ നിയമങ്ങളും നിലവിലുണ്ട്. > > 1997 നും 2004 നും ഇടയില്‍ അമേരിക്കയില്‍ മാത്രം 315 ദശലക്ഷം കംപ്യൂട്ടറുകള്‍ > ഉപയോഗശൂന്യമായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ നിന്നും > ഭൂമുഖത്തേക്കെത്തുന്ന ലെഡിന്റെ അളവു മാത്രം 600 ദശലക്ഷം കി.ഗ്രാം വരും. വികസിത > രാജ്യങ്ങളില്‍ നിലവിലുള്ള നിയമപ്രകാരം ഇലക്‌ട്രോണിക്‌് മാലിന്യങ്ങളെ > ശാസ്‌ത്രീയമായ റീ സൈക്ലിംഗിന് വിധേയമാക്കേണ്ടതുണ്ട്. (സങ്കീര്‍ണ്ണമായ > പ്രക്രിയയിലൂടെയാണ് ഇലക്‌ട്രോണിക് ഭാഗങ്ങള്‍ നിര്‍മ്മിക്കന്നത്. അതുകൊണ്ട് > തന്നെ ഉപയോഗശൂന്യമായ ഭാഗങ്ങളില്‍നിന്നും മൂലകങ്ങള്‍ വേര്‍തിരിച്ചെടുക്കാനും > സങ്കീര്‍ണ്ണമായ പ്രക്രിയ വേണ്ടിവരും. ഇതിനെ റീ സൈക്ലിംഗ് എന്നു വിളിക്കുന്നു.) > എന്നാല്‍ റീ സൈക്ലിംഗ് എന്ന പേരില്‍ സമ്പന്ന രാജ്യങ്ങളില്‍ അരങ്ങേറുന്നത്, > ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മൊത്തമായി ഇ -മാലിന്യങ്ങളെ കയറ്റുമതി ചെയ്യുന്നതാണ്. > കൃത്യമായി പറഞ്ഞാല്‍ ചൈന, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ ഏഷ്യന്‍ > രാജ്യങ്ങളിലേക്കാണ് അമേരിക്കയുടെ പ്രതിവര്‍ഷ മാലിന്യത്തിന്റെ 80 ശതമാനവും > കയറ്റുമതി ചെയ്യുന്നത്. ഈ രാജ്യങ്ങളിലെ താരതമ്യേന കുറഞ്ഞ വേതന നിരക്കും, > അശക്തമായ നിയമസംവിധാനങ്ങളും, വര്‍ദ്ധിച്ച തൊഴിലില്ലായിമയും ഇതിന് > സാഹചര്യമൊരുക്കുകയും ചെയ്‌തിട്ടുണ്ട്. അമേരിക്കയില്‍ ഇ > -മാലിന്യസംസ്‌ക്കരണത്തിന് പഴുതുകളില്ലാത്ത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ടെങ്കിലും > കയറ്റുമതിക്ക് യാതൊരു വിലക്കുകളുമില്ല. > > ഇ -മാലിന്യ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുകയാണ് അമരിക്കന്‍ ഭരണകൂടം. ഒട്ടേറെ > പ്രതിഷേധങ്ങളെ തുടര്‍ന്ന് ചൈന ഇ -മാലിന്യ ഇറക്കുമതി തടഞ്ഞുകൊണ്ട് > നിയമനിര്‍മ്മാണം നടത്തിയിട്ടും അത് മാനിക്കാന്‍ അമേരിക്ക കൂട്ടാക്കിയില്ല. > നിയമത്തിലെ പഴുതുകള്‍ മുതലെടുത്ത് തൊട്ടടുത്ത രാജ്യങ്ങളിലെ തുറമുഖങ്ങളില്‍ ഇവ > എത്തിച്ച് തുടര്‍ന്ന് കണ്ടെയ്‌നറുകള്‍ വഴി ചൈനയിലേക്കെത്തിക്കുന്ന രീതിയില്‍ > ഇതിപ്പോഴും തുടരുന്നുണ്ട്.അമേരിക്കയില്‍ റീ സൈക്ലിംഗ് നടത്തുന്ന > മാലിന്യങ്ങളില്‍ നല്ലൊരു പങ്കും കൈകാര്യം ചെയ്യുന്നത് തടവുകാരെ കൊണ്ടാണെന്ന > വസ്‌തുതയും ഇതിനിടയില്‍ പുറത്തുവന്നു കഴിഞ്ഞു. തടവുകാര്‍ക്ക് അമേരിക്കന്‍ > ഫെഡറല്‍ ആരോഗ്യസുരക്ഷാനിയമങ്ങള്‍ ബാധകമല്ല എന്ന `അറിവാണ്' വന്‍സ്ഥാപനങ്ങള്‍ > ആയുധമാക്കിയത്. ഫ്‌ളോറിഡയിലും ന്യൂജഴ്‌സിയിലുമാണ് തടവുകാരെ വ്യാപകമായി ഈ > രംഗത്ത് ഉപയോഗിക്കുന്നത്. ഇവരാകട്ടെ കറുത്തവര്‍ഗക്കാരുമാണ്.ചൈനയുടെ > തെക്കുകിഴക്കന്‍ ഭാഗങ്ങളിലും കറാച്ചി, ഡല്‍ഹി അടക്കമുള്ള > പാക്കിസ്ഥാന്‍-ഇന്ത്യന്‍ നഗരങ്ങളിലും കുടില്‍ വ്യവസായം പോലെ പ്രവര്‍ത്തിക്കുന്ന > ആയിരക്കണക്കിന് ചെറുയൂണിറ്റുകള്‍ ഉണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. > ശരാശരി 75 രൂപ പ്രതിഫലത്തിനാണ് ഇവര്‍ പണിയെടുക്കുന്നത്.ഏറെക്കാലം ഈ അവസ്ഥയില്‍ > ജീവിക്കേണ്ടിവരുന്നവര്‍ക്ക് രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങളെയാണ് നേരിടേണ്ടിവരിക. > ഈ സ്ഥലത്തു നടത്തിയ ഒരു പഠനം വിരല്‍ ചൂണ്ടുന്നത്, ഇലക്‌ട്രോണിക് മാലിന്യ(അ) > സംസ്‌ക്കരണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളിയുടെ രക്തം സാധാരണക്കാരുടേതുമായി > താരതമ്യപ്പെടുത്തിയപ്പോള്‍ 70 ഇരട്ടി രാസപദാര്‍ത്ഥങ്ങള്‍ ഉണ്ടെന്ന > യാഥാര്‍ത്ഥ്യത്തിലേക്കാണ്. എന്തിന് കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ > രക്തത്തില്‍ പോലുംവളരെ ചെറിയ അളവില്‍ ഇതിന്റെ സാന്നിധ്യം ഉണ്ട്. > നാഡിവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ഇത് ഗുരുതരമായി ബാധിക്കും. കാന്‍സര്‍ > സാദ്ധ്യതയും പഠനം തള്ളിക്കളയുന്നില്ല. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യനിലവാരത്തെ ഇത് > കാര്‍ന്നുതിന്നുകയാണ്. > > ചേരിപ്രദേശത്തിന് സമാനമായ സാഹചര്യങ്ങള്‍ ഉള്ള ഇവിടുത്തെ ആരോഗ്യ സംവിധാനങ്ങള്‍ > തന്നെ പരിതാപകരമാണ്. ഇതും കൂടി കൂട്ടി വായിക്കുമ്പോള്‍ ദയനീയചിത്രം > പൂര്‍ണ്ണമാകും.അവിദഗ്‌ധരും നിരക്ഷരരുമായ തൊഴിലാളികളാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഇ > -മാലിന്യസംസ്‌കരണത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഇലക്‌ട്രോണിക് > മാലിന്യസംസ്‌ക്കരണം അവര്‍ക്ക്, പല ഭാഗങ്ങളാക്കി പൊളിച്ചുമാറ്റി കത്തിക്കുക എന്ന > ലളിത പ്രക്രിയയാണ്. ലോഹഭാഗങ്ങള്‍ വേര്‍തിരിച്ചശേഷം ബാക്കി വരുന്ന ഭാഗങ്ങള്‍ > കുഴിച്ചുമൂടും. കത്തിക്കുന്നതിനിടയില്‍ അവരുടെ ശരീരത്തിലേക്കും > അന്തരീക്ഷത്തിലേക്കും പുകയായെത്തുന്നത് മാരകമായ രാസപദാര്‍ത്ഥങ്ങളാണെന്ന് > പാവങ്ങള്‍ തിരിച്ചറിയുന്നില്ല. അഥവാ തിരിച്ചറിഞ്ഞാല്‍ തന്നെ വൈകുന്നേരം > കിട്ടുന്ന 75 രൂപയേക്കാള്‍ വലുതെന്തുണ്ട് അവരുടെ ജീവിതത്തില്‍. ചില > സ്ഥലങ്ങളില്‍ ലോഹഭാഗങ്ങള്‍ വേര്‍തിരിക്കാനായി ആസിഡ് ലായനിയും മറ്റ് > രാസപദാര്‍ത്ഥങ്ങളും ഉപയോഗിച്ചു വരുന്നുണ്ട്. ഉപയോഗശേഷം ഇവ കൂടി മണ്ണിലേക്ക് > ചരിച്ചു കളയുന്നതോടെ ഈ ഭീഷണി മൊത്തത്തില്‍ ഇ -ഭീഷണിയായി മാറുന്നു. ഏഷ്യന്‍ > രാജ്യങ്ങളിലേക്കെത്തുന്ന മാലിന്യങ്ങളുടെ 90 ശതമാനവും ചൈനയിലേക്ക് തന്നെയാണ് > എത്തുന്നത്. > > അമേരിക്കയിലെ ഒരു സര്‍വ്വകലാശാല (Graduate School of Industrial Administration, > Carnegie Mellon University) 2002 ല്‍ നടത്തിയ പഠന പ്രകാരം 12.75 ദശലക്ഷം > കംപ്യൂട്ടര്‍ യൂണിറ്റുകള്‍ സംസ്‌ക്കരണത്തിന് വിധേയമാക്കപ്പെട്ടു. ഇവയില്‍ 10.2 > ദശലക്ഷവും എത്തിയത് ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ്. ഒരേക്കര്‍ പാദവിസ്‌തീര്‍ണ്ണം > ഉള്ള 674 അടി പൊക്കമുള്ള ഒരു കെട്ടിടത്തിന്റെ തുല്യപൊക്കമുള്ള മാലിന്യം. ഇത് > കേവലം ഒരു രാജ്യത്തില്‍ നിന്നും ഒരു വര്‍ഷം കൊണ്ട് അടിഞ്ഞു കൂടപ്പെട്ട > മാലിന്യമാണെന്ന് കൂടി മനസ്സിലാക്കുക. കംപ്യൂട്ടറിന്റെയും ടെലിവിഷന്റെയും > പിക്‌ചര്‍ ട്യൂബുകളാണ് ഏറിയഭാഗവും. പിക്‌ചര്‍ ട്യൂബിലെ പ്രധാന രാസപദാര്‍ത്ഥം > ലെഡ് ആണ്. ലെഡിന്റെ അമിതസാന്നിദ്ധ്യം നാഡീവ്യവസ്ഥയേയും രക്തചംക്രമണത്തേയും > സാരമായി ബാധിക്കും. കിഡ്‌നി രോഗ സാധ്യതയും ഉണ്ടാകാം. ഇതിനോടകം തന്നെ ചൈനയിലെ ഇ > -മാലിന്യ പ്രദേശങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അഴിയാക്കുരുക്കായി > തീര്‍ന്നിരിക്കുന്നു. ജലത്തില്‍ രാസപദാര്‍ത്ഥങ്ങളുടെ വര്‍ദ്ധിച്ച തോതിലുള്ള > അളവ് പരിശോധനയിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നു. പലവിധത്തിലുള്ള അസുഖങ്ങളും > പിടിപെടുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.കംപ്യൂട്ടര്‍ ചിപ്പുകളിലെ > കണക്‌ടറുകളിലും മറ്റും വളരെ ചെറിയ അളവില്‍ സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം > തുടങ്ങിയ വിലപ്പിടിപ്പുള്ള ലോഹങ്ങള്‍ അടങ്ങിയിട്ടുണ്ട്. കണക്‌ടറുകളെ > പൊതിയാനാണ് സാധാരണ ഇത്തരം ലോഹങ്ങള്‍ ഉപയോഗിക്കുന്നത്. > > കര്‍ണ്ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളില്‍ > നടത്തിയ പഠനത്തില്‍ ഇത് ശരിവെയ്‌ക്കുന്ന നിഗമനങ്ങളിലായിരുന്നു എത്തിയിരുന്നത്. > സ്വര്‍ണ്ണം വേര്‍തിരിക്കാനായി ഇത്തരം ചിപ്പുകള്‍ ഇളക്കിയെടുത്ത് അക്വാറീജിയ- > ല്‍ മുക്കിവെയ്‌ക്കും. (ഹൈഡ്രോക്ലോറിക് ആസ്‌ഡിന്റെയും നൈട്രിക് ആസിഡിന്റെയും > മിശ്രിതം) ഒരു കംപ്യൂട്ടറില്‍ നിന്നും ഒരു ഗ്രാമില്‍ താഴെ സ്വര്‍ണ്ണം മാത്രമാണ് > ഇത്തരത്തില്‍ വേര്‍തിരിക്കാന്‍ സാധിക്കുന്നത്. ബാംഗ്ലൂരില്‍ ഇത്തരത്തിലുള്ള > അറുപത്തിയഞ്ചിലേറെ സ്ഥാപനങ്ങളുണ്ട്. ഓരോ മൂന്ന് മാസം കൂടുമ്പോഴും കുറഞ്ഞത് > 20,000 രൂപ വിലയുള്ള പാഴ് കംപ്യൂട്ടര്‍ സാമഗ്രികള്‍ ഇവര്‍ കമ്പനികളില്‍ നിന്നും > ശേഖരിക്കുന്നുണ്ട്. കംപ്യൂട്ടര്‍ സ്‌ക്രീന്‍ ടി.വി.യായി രൂപാന്തരപ്പെടുന്ന > `ടെക്‌നിക്കുകള്‍' ഇവരുടെ സ്വന്തമാണ്. പ്രത്യേകതരം അടുപ്പില്‍ വെച്ച് ചൂടാക്കി > ഇലക്‌ട്രോണ്‍ ഗണ്‍ മാറ്റിയാണ് ഇത് സാധിക്കുന്നതെന്ന് പറയപ്പെടുന്നു. > ഏതായാലും ഇത്തരത്തിലുള്ള ടി.വി.യും അവിടെ സുലഭം. ഈ ചൂടാക്കല്‍ പ്രക്രിയ വഴി > അന്തരീക്ഷത്തിലും മണ്ണിലും ലയിക്കുന്ന രാസപദാര്‍ത്ഥങ്ങളിലും ഇവര്‍ അറിയാതെ > ഭക്ഷിക്കുന്ന രാസപദാര്‍ത്ഥങ്ങളും നിരവധി. ബാംഗ്ലൂര്‍ നഗരഹൃദയത്തിലുള്ള കെ.ആര്‍. > മാര്‍ക്കറ്റിലേക്കോ, തിരുവനന്തപുരം ചാലകമ്പോളത്തിലെ കംപ്യൂട്ടര്‍ ആക്രി > കേന്ദ്രത്തിലേക്കോ എത്തിയാല്‍ ഇലക്‌ട്രോണിക് മാലിന്യശേഖരത്തിന്റെ വ്യാപ്‌തി > ബോധ്യമാകും. > > ബാംഗ്ലൂരില്‍ >1322 സോഫ്‌ട് വെയര്‍ സ്ഥാപനങ്ങളും >36 ഹാര്‍ഡ്‌വെയര്‍ > സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ 75 > കമ്പനികള്‍ മാത്രമാണുള്ളത്. അതുകൊണ്ട് തിരുവന്തപുരത്തെ മാലിന്യതോത് നിലവില്‍ > കുറവായിരിക്കും. ഒരു വന്‍വികസനത്തിന് ടെക്‌നോപാര്‍ക്ക് > തയ്യാറെടുക്കുന്നുണ്ട്. ഇതേ രീതിയിലെ നിക്ഷേപം സ്‌മാര്‍ട്ട് സിറ്റിയിലും > പ്രതീക്ഷിക്കാം. അപ്പോള്‍ ഭാവിയലുണ്ടാകുന്ന ഇ - മാലിന്യം > ഊഹിക്കാവുന്നതേയുള്ളു.മുന്‍നിര ഐ.ടി. കമ്പനികളിലൊന്നായ വിപ്രോയ്‌ക്ക് > കര്‍ണ്ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇ -മാലിന്യത്തെ സംബന്ധിച്ച നോട്ടീസ് > അയച്ചുകഴിഞ്ഞു. 2005 മേയ് 30ന് വിശദീകരണത്തിനായി 15 ദിവസം കൂടി കമ്പനി > ആവശ്യപ്പെട്ടിരിക്കുകയാണ്. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന വിപ്രോയ്‌ക്ക് > നോട്ടീസ് കിട്ടിയെങ്കില്‍ മറ്റ് കമ്പനികളുടെ അവസ്ഥ എന്തായിരിക്കും. ബാംഗ്ലൂര്‍ > മാത്രം പ്രതിവര്‍ഷം 8000 ടണ്‍ ഇ -മാലിന്യം പുറന്തള്ളുന്നുണ്ട്. ഇതോടൊപ്പം 30 > ശതമാനത്തോളം ഇലക്‌ട്രിക് ഉപകരണ ഭാഗങ്ങളും തെരുവിലേക്കെത്തുന്നുണ്ട്. ഇതിനിടെ > ശാസ്‌ത്രീയമായ മാലിന്യസംസ്‌ക്കരണ പദ്ധതികളുമായി ബാംഗ്ലൂരില്‍ ഇ -പരിസര എന്ന > സ്ഥാപനം തുടങ്ങിക്കഴിഞ്ഞു. ഈ സ്ഥാപനത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ > അംഗീകാരവും 10 ടണ്ണിലേറെ മാലിന്യം സംസ്‌ക്കരിക്കാനുള്ള ശേഷിയുമുണ്ട്. ഇ > -മാലിന്യത്തില്‍ കേവലം 10 ശതമാനത്തില്‍താഴെ മാത്രമെ പിന്നീട് ഉപയോഗിക്കാന്‍ > പറ്റാത്ത തരത്തിലുള്ള വസ്‌തുക്കള്‍ അടങ്ങിയിട്ടുള്ളു എന്നാണ് ഇ -പരിസരയുടെ > സ്ഥാപകന്‍ പി. പാര്‍ത്ഥസാരഥി അവകാശപ്പെടുന്നത്. ബാക്കിയെല്ലാം വേണ്ട അറ്റകുറ്റ > പണികള്‍ നടത്തി ഉപയോഗിക്കുകയോ കമ്പനികള്‍ക്ക് തന്നെ തിരികെ നല്‍കുകയോ ചെയ്യാം. > > പിന്‍കുറിപ്പ് അഥവാ അസുഖകരമായ സത്യം രേഖപ്പടുത്തല്‍: ഏഷ്യന്‍ രാജ്യങ്ങളെ > കുപ്പതൊട്ടിയാക്കാനുള്ള വികസിതരാജ്യങ്ങളുടെ ശ്രമം അവരുടെ രാജ്യത്തെ പരമാവധി > വൃത്തിയാക്കി സൂക്ഷിക്കാനുള്ള വെമ്പലിന്റെ ഭാഗമാണ്. ദിവസവും രാവിലെ > നടക്കാനിറങ്ങുന്ന മലയാളിയുടെ കയ്യില്‍ ഒരു പോളിത്തീന്‍ കവര്‍ ഉണ്ടാകും. തലേ > ദിവസത്തെ ഗാര്‍ഹിക മാലിന്യങ്ങളടങ്ങിയ ഈ കവര്‍ സൗകര്യപൂര്‍വ്വം പാതയോരത്തോ മറ്റ് > വീടുകളുടെ മുന്നിലോ വലിച്ചെറിഞ്ഞിട്ട് ഗമയില്‍ നടക്കുകയും ചെയ്യും. ഈ രണ്ട് > മാനസികനിലയും തമ്മിലെന്തു വ്യത്യാസം. > > for more information on e-waste see www.blogbhoomi.blogspot.com > > www.e-malinyam.blogspot.com/ > -- > sincerely yours > > V K Adarsh > ___________________________________________ > Lecturer > Dept. of Mechanical Engg: > Younus College of Engg: and Technology, > Pallimukku, Kollam, Kerala > Mob# 093879 07485 > ___________________________________________ > > > > > Environment friendly Request: > "Please consider your environmental responsibility and don't print this > e-mail unless you really need to" > > Save Paper; Save Trees > > ******* > > >
-- --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send email to [email protected] To unsubscribe from this group, send email to [EMAIL PROTECTED] For more options, visit this group at http://groups.google.com/group/greenyouth?hl=en-GB -~----------~----~----~----~------~----~------~--~---
