1. താന്തോന്നി .... has left a new comment on your post "കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്...":

അപ്രതിരോധ്യമായ ടിപ്പുസുല്‍ത്താന്റെ മൈസൂര്‍ കോട്ടയ്ക്കുള്ളിലേക്കു നുഴഞ്ഞുകയറാന്‍ പൂര്‍ണയ്യമാര്‍ പഴുതുണ്ടാക്കിക്കൊടുത്തതുപോലെ മുസ്ലിംലീഗിന്റെ കോട്ടകളില്‍ ഭാവിയില്‍ വിള്ളലുണ്ടാക്കാന്‍ പാകത്തിലുള്ള ആശയവ്യതിയാനത്തിനു നാന്ദികുറിക്കപ്പെട്ടുകഴിഞ്ഞു. ഇസ്മാഈല്‍ സാഹിബും ബാഫഖി തങ്ങളും സി എച്ചും പടുത്തുയര്‍ത്തിയ ഹരിതകോട്ട തകര്‍ക്കാനുള്ള മീര്‍ജാഫര്‍മാര്‍ മുസ്ലിംലീഗിന്റെ ഇതപ്പര്യന്തമുള്ള സാമുദായിക ആശയങ്ങളുടെ കടയ്ക്കു കത്തിവച്ചുകൊണ്ടിരിക്കുന്നത് തീവ്രവാദവിരോധത്തിന്റെ പേരില്‍ അവരറിയുന്നുപോലുമില്ല

ലീഗിനെ ഇപ്പോള്‍ തന്നെ ആദര്‍ശപരമായി ശോഷിപ്പിച്ചുകഴിഞ്ഞ ഇക്കൂട്ടര്‍ ആശയങ്ങളില്ലാത്ത ആള്‍ക്കൂട്ടമായി ലീഗിനെ മാറ്റുന്നതില്‍നിന്നാണ് യഥാര്‍ഥത്തില്‍ മറ്റു പല ന്യൂനപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളും പിറവികൊള്ളുന്നത. ലീഗ് ആശയപരമായി ശക്തമായിരുന്നുവെങ്കില്‍ മുളപൊട്ടുമായിരുന്നില്ലാത്ത ഐ.എന്‍.എല്‍, പി.ഡി.പി തുടങ്ങിയ രാഷ്ട്രീയ കക്ഷികള്‍ ഇന്നു വിപരീതധ്രുവത്തില്‍ നില്‍ക്കേണ്ടിവരുന്നതും ഇക്കാരണത്താലാണ്. ഇതിനു പുറമെ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപ്രവേശവും എസ്.ഡി.പി.ഐയുടെ ആവിര്‍ഭാവവും ലീഗ് രാഷ്ട്രീയം സുശക്തമല്ലാത്തതുമൂലമാണെന്നത് നിസ്തര്‍ക്കമാണ്. ഈ പശ്ചാത്തലത്തില്‍ വേണം സമീപകാല സാമുദായിക ധ്രുവീകരണങ്ങളും അവയ്ക്കെതിരായ സര്‍വകക്ഷി സംഹാരയത്നങ്ങളും മാറ്റുരയ്ക്കപ്പെടേണ്ടത്. മുമ്പ് ഏതൊരു ലീഗിന്റെ ഏതൊരു ആദര്‍ശത്തെയാണോ മറ്റുള്ളവരെല്ലാം ചേര്‍ന്ന് എതിര്‍ത്തിരുന്നത് അതേ മാര്‍ഗം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ പേരിലാണ് പില്‍ക്കാലത്തു പി.ഡി.പിയും ഐ.എന്‍.എല്ലും ഒടുവില്‍ പോപുലര്‍ ഫ്രണ്ടും എതിര്‍ക്കപ്പെടുന്നത്.

മഅ്ദനിയെ തീവ്രവാദിയാക്കി തരംതാഴ്ത്തി നിഗ്രഹിക്കാനുള്ള തത്രപ്പാടായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പുവേളയിലും തൊട്ടുടനെയും ദൃശ്യമായത്. അതിലൊട്ടൊക്കെ വിജയിച്ചപ്പോഴാണ് ജമാഅത്തെ ഇസ്ലാമിയെ ഒറ്റപ്പെടുത്തി കൈകാര്യം ചെയ്തത്. ഐ.എന്‍.എല്ലിനെ കൂടെ കൂട്ടി നക്കിത്തിന്നു എന്നു പറഞ്ഞാല്‍ ലളിതം. ഇനിയിപ്പോഴിത് പോപുലര്‍ ഫ്രണ്ടിന്റെ ഊഴമാണ്. മുസ്ലിം രാഷ്ട്രീയത്തില്‍ അതിശക്തമായി ഉയര്‍ന്നുവന്ന ഇത്തരം നവസാമൂഹികപ്രസ്ഥാനങ്ങളെ ഞെക്കിക്കൊല്ലാന്‍ ആവനാഴിയിലെ എല്ലാ അമ്പുകളും പിന്നാക്കവിരുദ്ധര്‍ പുറത്തെടുത്തുകഴിഞ്ഞു. മലപ്പുറം ജില്ല രൂപീകരിച്ചപ്പോഴും ശരീഅത്ത് വിവാദകാലത്തും കുഞ്ഞാലിക്കുട്ടി വിവാദകാലത്തും ആര്യപക്ഷത്തു നിലയുറപ്പിച്ചിരുന്ന ആര്യാടന്‍മാര്‍ ഇപ്പോഴും 'തങ്ങന്‍മാരെ ചീത്തപറയാതെ' അതേ പക്ഷത്തു സജീവമാണ്. ശരീഅത്ത് വിവാദം, കുഞ്ഞാലിക്കുട്ടി സംഭവം എന്നിവകളില്‍ ഏറെ സജീവമായിരുന്ന ഹമീദ് ചേന്ദമംഗല്ലൂര്‍ അതേ പക്ഷത്ത് ഇപ്പോഴും സജീവമാണ്. ഒരുകാലത്തും ആര്‍.എസ്.എസിനെ എതിര്‍ക്കാന്‍ നാവോ പേനയോ ഉയര്‍ന്നിട്ടില്ലാത്ത ഹമീദ്മാരോടൊപ്പം ഇന്നു സമുദായസംഘടനാ പക്ഷക്കാരുമുണ്ട്. എല്ലാവരുടെയും ലക്ഷ്യമൊന്നാണ്. സമുദായത്തിന്റെ അവകാശങ്ങള്‍ ചോദിക്കാന്‍ ആരും തലപൊക്കരുത്. ലീഗിനെ തച്ചുപരത്തി ഒരു പരുവത്തിലാക്കി കിടത്തിയശേഷം ബദല്‍പ്രസ്ഥാനങ്ങളെയും വേട്ടയാടാനിറങ്ങിയിരിക്കുകയാണിവര്‍. എന്തെന്തു മറിമായങ്ങളാണ് ഈ നാട്ടില്‍ നടന്നുവരുന്നത്. തെങ്ങുകയറ്റക്കാരനില്‍ നിന്നു പിടിച്ചുവാങ്ങിയ വാക്കത്തി കാട്ടി പോപുലര്‍ ഫ്രണ്ടുകാരന്റെ വീട്ടില്‍ നിന്ന് ആയുധം പിടിച്ചുവെന്ന് പറയുന്നതും പിടികൂടാനുള്ള ആയുധങ്ങള്‍ നിക്ഷേപിക്കാന്‍ പറ്റിയ ഇടം തേടിയുള്ള പോലിസിന്റെ മരണപ്പാച്ചിലും ചിരിയും സഹതാപവുമാണുണ്ടാക്കുന്നത്.

പി. അഹമ്മദ്‌ ശരീഫ്
http://www.thejasnews.com/index.jsp?tp=det&det=yes&news_id=201006121181553372



Posted by താന്തോന്നി .... to chithrakaran:ചിത്രകാരന്‍ at August 3, 2010 9:11 PM

2. കുമാരന്‍ | kumaran has left a new comment on your post "തേജോമയം - ഒരു വായന":

:)



Posted by കുമാരന്‍ | kumaran to കാളിന്ദി at August 3, 2010 8:02 AM

3. Sarin has left a new comment on your post "മുറുക്കെ പിടിച്ചോണേ":

beautiful shot..like it



Posted by Sarin to ചിത്രരേഖ at August 3, 2010 6:03 AM

Reply via email to