സെന്‍സര്‍ ബോര്‍ഡിന് അമേരിക്കന്‍ പ്രേമം; ടെലിഫിലിമിന് അനുതി ലഭിച്ചില്ല


അച്ഛന്റെ അസുഖം മാറ്റാന്‍ വേപ്പില തേടിയിറങ്ങുന്ന മക്കളോട് ‘വേപ്പില 
അമേരിക്കക്കാരന്റെതാണെന്ന’ ഒരു ഗ്രാമവാസി പറയുമ്പോള്‍ ഭീകരമായ ഒരു ചിത്രം നമ്മുടെ 
മുന്നിലേക്ക് വരുന്നു. ഇത്രയും നാള്‍ നമ്മുടെ സ്വന്തമെന്ന് കരുതിയ പലതും 
നമ്മുടെതല്ലെന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്ന ഭീതി. ഇത് പങ്ക് വെക്കാന്‍ 
ശ്രമിച്ചതിന് ഒരു ടെലിഫിലിമിന് സെന്‍സര്‍ ബോര്‍ഡ് അനുമതി
 തരുന്നില്ലെന്ന ആരോപണവുമായി നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരിക്കയാണ്.
തനിമ കലാസഹിത്യ വേദിക്കുവേണ്ടി ടി ദീപേഷ് നിര്‍മ്മിച്ച അന്യം എന്ന ലഘുചിത്രമാണ് 
സെന്‍സര്‍ ബോര്‍ഡിന്റെ കത്തി ഭീഷണിയില്‍ കഴിയുന്നത്. അമേരിക്കക്കെതിരായ ഭാഗം 
കളയണമെന്ന് ബോര്‍ഡ് ശാഠ്യം പിടിക്കുന്നുവെന്നാണ് പരാതി. അസുഖം ബാധിച്ച 
പിതാവിനുവേണ്ടി വേപ്പില തേടി രണ്ട് കുട്ടികള്‍ പോകുന്നതാണ് ടെലിഫിലീമിന്റെ കേന്ദ്ര 
കഥ. വേപ്പിന്റെ അവകാശം അമേരിക്കകാര്‍ക്കാണ് എന്ന്
 കുട്ടികളോട് ചിലര്‍ പറയുന്നു. ഈ സന്ദര്‍ഭം അമേരിക്കന്‍ വിരുദ്ധമാണെന്നും അത് 
വെട്ടികളയണമെന്നാമാണ് സംസ്ഥാന ഫിലിം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം നല്‍കിയതെന്ന് 
സംവിധായകനും,നിര്‍മ്മാതവും പരാതിപ്പെടുന്നു. അമേരിക്കകെതിരായ ഭാഗം വെട്ടിമാറ്റാന്‍ 
തയ്യാറാവാത്തതാണ് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ കാരണമെന്ന്് സംവിധായകന്‍ പറയുന്നു.
സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ച് ഡോക്യുമെന്ററിയിലെ ചില ഭാഗങ്ങള്‍ 
ഒഴിവാക്കാന്‍ തയ്യാറായിട്ടുണ്ട്. അമേരിക്കക്കെയെ പരാമര്‍ശിക്കുന്ന ഭാഗം 
വെട്ടിമാറ്റിയാല്‍ ടെലിഫിലിമിന്റെ പൂര്‍ണതയെ ബാധിക്കുമെന്ന് ഇവര്‍ പറയുന്നു. 
ആവിഷ്‌കാര സ്വാതന്ത്ര്യത്തിലുള്ള കൈകടത്തിലിനെതിരെ കോടതിയെ സമീപിക്കാന്‍ 
ഒരുങ്ങുകയാണ് ടെലിഫിലിം അണിയറ പ്രവര്‍ത്തകര്‍


With Regards 

Abi
 


“At his best, man is the noblest of all animals; separated from law and justice 
he is the worst”
- Aristotle


      
--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to 
[email protected]
For more options, visit this group at 
http://groups.google.com/group/newsline?hl=en
-~----------~----~----~----~------~----~------~--~---

Reply via email to