*ആശ്രമവാസികളുടെ ലൈംഗികത ഗാന്ധിജി അടിച്ചമര്‍ത്തിയിരുന്നുവെന്ന്‌ ബ്രിട്ടീഷ്‌
ചരിത്രകാരന്‍
*thejas 12 april 2010

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി തന്റെയും തന്റെ ആശ്രമത്തിലുള്ളവരുടെയും
ലൈംഗികേച്ഛകളെ അടിച്ചമര്‍ത്തുകയും ആശ്രമത്തിലെ സ്‌ത്രീകളാല്‍ സ്വയം
പീഡിപ്പിക്കുകയും ചെയ്‌തിരുന്നതായി ബ്രിട്ടീഷ്‌ ചരിത്രകാരന്റെ പുസ്‌തകം.
ഒരേസമയം നഗ്നരായ സ്‌ത്രീകള്‍ക്കൊപ്പം നഗ്നനായി കിടന്നുറങ്ങുകയും അതേസമയം സ്വയം
തന്റെ ലൈംഗികതാല്‍പ്പര്യങ്ങളെ ഗാന്ധി അടിച്ചമര്‍ത്തുകയും ചെയ്‌തിരുന്നുവെന്ന്‌
പുസ്‌തകം പറയുന്നു. ബ്രിട്ടീഷ്‌ ചരിത്രകാരനായ ജാഡ്‌ ആഡംസ്‌ എഴുതിയ ഗാന്ധി:
നേക്ക്‌ഡ്‌ അംബീഷന്‍ എന്ന പുസ്‌തകമാണ്‌ ഗാന്ധിജിയുടെ ലൈംഗികജീവിതത്തെക്കുറിച്ച
വിവരങ്ങള്‍ പങ്കുവയ്‌ക്കുന്നത്‌.
ആശ്രമത്തിലെ ഭാര്യഭര്‍ത്താക്കന്‍മാര്‍ പോലും ഒരുമിച്ചുകഴിയാന്‍
പാടില്ലെന്നായിരുന്നു ഗാന്ധിജിയുടെ ചട്ടം. അതേസമയം, അന്യ സ്‌ത്രീപുരുഷന്‍മാരെ
പരസ്‌പരം ഇടകലര്‍ന്ന്‌ ഉറങ്ങാനും ഗാന്ധിജി അനുവദിച്ചിരുന്നുവെന്ന്‌ പുസ്‌തകം
പറയുന്നു. പിതാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്‌ 13ാം വയസ്സില്‍ ഗാന്ധിജി
തന്നെക്കാള്‍ ഏറെ വയസ്സിനിളപ്പമുള്ള കസ്‌തൂര്‍ബാഗാന്ധിയെ വിവാഹം ചെയ്‌തത്‌.
അതില്‍ ഗാന്ധിക്ക്‌ പിതാവിനോട്‌ ദേഷ്യമുണ്‌ടായിരുന്നു. 16ാം വയസ്സില്‍ പിതാവിനെ
മരണക്കിടയ്‌ക്കയില്‍ വിട്ട്‌ കസ്‌തൂര്‍ബയ്‌ക്കൊപ്പം കിടന്നുറങ്ങിയ ഗാന്ധി, ആ
സംഭവത്തിനുശേഷം ഇക്കാര്യത്തില്‍ കുറ്റബോധമുള്ളവനായിത്തീര്‍ന്നു.
1891ല്‍ ലണ്‌ടനില്‍ നിന്നു മടങ്ങിയെത്തിയ ഗാന്ധി കസ്‌തൂര്‍ബയോട്‌ ഏറെക്കാലം
അകലം പാലിച്ചു. കാലാന്തരത്തില്‍ ആശ്രമജീവിതത്തിലേക്കു തിരിഞ്ഞ ഗാന്ധിജി തന്റെ
അന്തേവാസികളെ ലൈംഗികേച്ഛകളെ അതിജയിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു.
സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം
പാര്‍പ്പിടങ്ങളുണ്‌ടായിരുന്നെങ്കിലും അവരെ ഒരുമിച്ച്‌ വരാന്തയില്‍
കിടന്നുറങ്ങാനും ഒരുമിച്ചു കുളിക്കാനും ഗാന്ധിജി പ്രേരിപ്പിച്ചുവെന്ന്‌
പുസ്‌തകം പറയുന്നു. അതേസമയം, ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക്‌
ഒരുമിച്ചുറങ്ങാനാവുമായിരുന്നില്ല. ഇവര്‍ക്ക്‌ പരസ്‌പരം എന്തെങ്കിലും
താല്‍പ്പര്യം തോന്നിയാല്‍ തണുത്ത വെള്ളത്തില്‍ കുളിക്കാനായിരുന്നു നിര്‍ദേശം.
ഒരിക്കല്‍ ഗാന്ധിജിയുടെ മകന്‍ മറ്റൊരാളുടെ ഭാര്യക്കൊപ്പം ഉറങ്ങിയതിന്‌ ഏഴു
ദിവസം അയാളെ പട്ടിണിക്കിട്ടു. മാത്രമല്ല, നീ മരിച്ചാല്‍ അതില്‍
ദുഃഖിക്കാനില്ലെന്ന്‌ ഗാന്ധിജി പറയുകയും ചെയ്‌തു.
സ്‌ത്രീകള്‍ക്കു മുന്നില്‍ നഗ്നനായിക്കിടന്ന്‌ ഗാന്ധി അവരെക്കൊണ്‌ട്‌ മസാജ്‌
ചെയ്യിക്കുമായിരുന്നു. 1936കളില്‍ ആഭയുടെയും സുശീലയുടെയും തോളില്‍ത്തൂങ്ങിയാണ്‌
ഗാന്ധിജി നടന്നിരുന്നത്‌.
പലപ്പോഴും ഇവര്‍ക്കൊപ്പമായിരുന്നു ഗാന്ധിജിയുടെ ഉറക്കം. പലപ്പോഴും
സുശീലയ്‌ക്കൊപ്പം ഗാന്ധിജി കുളിക്കാറുണ്‌ടായിരുന്നെന്നും പുസ്‌തകം പറയുന്നു.

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to