മീന്‍ മണക്കുന്ന കവിതകളുമായി ശുക്കൂര്‍
കണ്ണൂര്‍: ഇരിക്കൂറിലെ ശുക്കൂര്‍ പെടയങ്ങാട്‌ കവിതയെഴുതുകയാണ.്‌ മീന്‍മണമുള്ള
കവിതകള്‍. ആയിക്കരയില്‍ നിന്ന്‌ മല്‍സ്യവുമായി ഇരിക്കൂറിലെ
വഴിയോരങ്ങളിലെത്തുമ്പോഴേക്കും ശുക്കൂറിന്റെ മീന്‍കൊട്ട കാലിയാവും. പോക്കറ്റു
നിറയെ കാശും മനസ്സുനിറയെ കവിതയുമായ്‌ അയാള്‍ പെടയങ്ങാട്ടെത്തും. ജീവിതത്തിന്റെ
അനുഭവച്ചൂളകളാണു ശുക്കൂറിനു കവിതകള്‍. ഇരിക്കൂര്‍ നാരായണവിലാസം എല്‍.പി
സ്‌കൂളിനടുത്താണു വീട്‌. കവിതയെഴുത്തിന്റെ ബാലപാഠങ്ങളൊന്നും പഠിച്ചവനല്ല ഈ
നാടന്‍ മനുഷ്യന്‍. ആറാംക്ലാസ്‌ മാത്രമാണ്‌ ഔപചാരിക വിദ്യാഭ്യാസം. പട്ടിണിയുടെ
ജീവിതവഴികളാണു പിന്നീടു മുന്നില്‍ തെളിഞ്ഞുവന്നത്‌. കശുവണ്‌ടി പെറുക്കി വിറ്റും
കൈക്കോട്ടുപണിയെടുത്തും മണ്ണ്‌ ചുമന്നും പശിയടക്കാന്‍ പാടുപെട്ട
ചെറുപ്പക്കാരന്‍ തന്നില്‍ ഒരു ഉള്‍വിളിയായി വളര്‍ന്ന കവിതയെ വെറുതെവിട്ടില്ല.
ആദ്യമായെഴുതിയ കവിത ആകാശവാണിയിലേക്കയച്ചു. അവര്‍ അതു ലളിതസംഗീതമാക്കി
പ്രക്ഷേപണം ചെയ്‌തു. ബാപ്പ കുത്തിക്കുറിക്കുന്ന കവിതാശകലങ്ങള്‍
പകര്‍ത്തിയെഴുതാനും സൂക്ഷിച്ചുവയ്‌ക്കാനും മകള്‍ തഫ്‌സീറ എപ്പോഴുമുണ്‌ടാവും.
അതിരാവിലെ മീന്‍ പെട്ടിയുമായി കണ്ണൂര്‍ ആയിക്കരയിലെത്തുന്ന ശുക്കൂര്‍
ഇരിക്കൂറിലെ ഊടുവഴികളിലൂടെ വില്‍പ്പനനടത്തി ഉച്ചയോടെ വീട്ടിലെത്തും.
നാട്യങ്ങളില്ലാത്ത കവി പലപ്പോഴായി എഴുതിയ കവിതകള്‍ ആഴങ്ങളിലെ ജീവിതം
എന്നപേരില്‍ കണ്ണൂരിലെ പായല്‍ ബുക്‌സ്‌ കഴിഞ്ഞവര്‍ഷം പുസ്‌തകരൂപത്തിലാക്കി.
2008ല്‍ മനസ്സാക്ഷി എന്ന കവിതയ്‌ക്ക്‌ അറ്റ്‌ലസ്‌ കൈരളി പുരസ്‌കാരം ലഭിച്ചു.
നല്ല കവിതകള്‍ ആസ്വദിക്കാന്‍ ആളുകള്‍ ഇപ്പോഴുമുണെ്‌ടന്നും ഇദ്ദേഹം
വിശ്വസിക്കുന്നു. 30 കവിതകളുടെ സമാഹാരമായ നിലവിളികളുടെ ഭാഷ അടുത്തുതന്നെ ചിന്ത
പബ്ലിക്കേഷന്‍ ഉടനെ പുറത്തിറക്കും. നോവല്‍ രചനയിലും ഒരു കൈ നോക്കണമെന്നുണ്‌ട്‌.
ഇതിന്റെ പണിപ്പുരയിലാണ്‌ തന്റെ മനസ്സെന്ന്‌ ശുക്കൂര്‍ പറഞ്ഞു. താഹിറ, തഫ്‌സീറ,
ഇഖ്‌ബാല്‍, ബഷീര്‍ എന്നിവരാണു മക്കള്‍. ബി.എ ഇംഗ്ലീഷ്‌ കഴിഞ്ഞ മകള്‍ താഹിറ
ഉപ്പയുടെ സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാ സഹായവും ചെയ്‌തുകൊടുക്കും.

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to